2011, ഏപ്രിൽ 13, ബുധനാഴ്‌ച

2011, ഏപ്രിൽ 3, ഞായറാഴ്‌ച

എൻ.എം സിദ്ദീഖ്‌ ചെയ്ത മഹാപാപം

എൻ.എം സിദ്ദീഖ്‌ ചെയ്ത മഹാപാപം

രണ്ടു മാസകാലത്തെ ജയിൽ ജിവിതത്തിന്ന് ശേഷം മനുഷ്യാവകാശ പ്രവർത്തകനും, NCHRO എറണാംകുളം ജില്ലാ പ്രസിഡന്റുമായിരുന്ന അഡ്വ:എൻ.എം.സിദ്ദീഖ്‌ വിമോചിതനായി. പ്ലാച്ചിമട കൊക്കക്കൊലക്കെതിരെയുള്ള സമരം, മാവൂര്‍ തൊഴിലാളികളുടെ പട്ടിണി സമരം, ഓഹരി വിപണിയിലെ അനിതിക്കെതിരെ നടന്നസ്റ്റോക്ക് എക്സ്ചേഞ്ച് ഉപരോധം, ജി.സി.ഡി.എ-ഗോശ്രി കുടിയിറക്കലിനെതിരെ നടന്ന സമരം എന്നിങ്ങനെ നിരവധി സമര മുഖത്ത് മനുഷ്യാവാകാശപ്രവര്‍ത്തകനെന്ന നിലക്ക് എന്‍.എം.സിദ്ദിഖ് സജീവമായി ഇടപെട്ടിരുന്നു. മനുഷ്യാവകാശ സമ്പന്ധിയായ നിരവധി ഗ്രന്ഥങ്ങളും എന്‍.എം.സിദ്ദിഖ് രചിക്കുകയുണ്ടായി.


ഭരണകുടത്തിന്റെ പ്രാഥമിക കർമ്മമെന്നത്‌ പൗരന്റെ സുരക്ഷിതത്വമാണു. എന്നാൽ ഇതെ ഭരണകൂടം തന്നെ പൗരാവകാശത്തിന്മേൽ കടന്നുകയറി സ്വയം മർദ്ദകരായി മാറിയാൽ എന്തു സംഭവിക്കുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണു അഡ്വ:എൻ.എം സിദ്ദീഖിനെതിരെ എടുത്ത കള്ളക്കേസും,തുടർന്നുണ്ടായ പോലിസ്‌ നടപടികളും. അധികാരിവർഗ്ഗത്തിന്റെ ക്രൂരമായ പീഢനത്തെ അതിജയിച്ച്‌ പ്രസ്ഥാനം കെട്ടിപ്പടുത്ത കമ്മ്യൂണിസ്റ്റ്‌ മാർക്കിസ്റ്റ്‌ പാർട്ടികൾ അധികാരത്തിലിക്കുമ്പോൾ തന്നെ ഇത്തരം പൗരാവകാശ ലംഘനങ്ങൾ ഭരണകൂടത്തിൽ നിന്നു തുടർച്ചയായി ഉണ്ടാവുന്നു എന്നത്‌ കേവലം യാദൃശ്ചികമാവാൻ തരമില്ല. എന്താണു അഡ്വ: എൻ.എം സിദ്ദീഖ്‌ ചെയ്ത തെറ്റ്?



യാഥാര്‍ത്ഥ്യം മറച്ചു പിടിച്ചുള്ള നുണ പ്രചാരതിന്നു ഇടതുപക്ഷ മാധ്യമങ്ങള്‍ക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. സാമ്രാജ്യത്വ വിരുദ്ധതയും, മതനിരപെക്ഷതയും, മനുഷ്യത്വവുമൊക്കെ പാകതിന്നു ചേര്‍ത്ത് നല്ല കറികള്‍ ഉണ്ടാക്കുവാന്‍ ഇടതുപക്ഷ മാധ്യമങ്ങളെ ആരും പഠിപ്പിക്കേണ്ടതില്ല. ശിതസമര കാലഘട്ടത്തില്‍ സോവിയറ്റ് യുണിയന്‍ എന്ന 'സ്വര്‍ഗ്ഗ രാജ്യത്തിന്റെ' മഹത്വം എഴുതി കൊഴുപ്പിക്കുക എന്നത് കമ്മ്യുണിസ്റ്റ് ചേരിയിലുള്ള മാധ്യമങ്ങളുടെ പ്രധാന തന്ത്രമായിരുന്നു. ദേശാഭിമാനിയും, ജനയുഗവുമൊക്കെ 'മാതൃകാ രാജ്യത്തിന്റെ' വിശേഷങ്ങളുമായി ദിനേന വാര്‍ത്തകള്‍ നല്‍കി രംഗം കൊഴുപ്പിച്ചു. സാമ്രാജ്യത്വ വിരോധം രക്തത്തില്‍ അലിഞ്ഞ പലരും വര്‍ഷങ്ങളോളം ഈ പെരും നുണ നേരെന്നു കരുതി വിശ്വസിച്ചു. എന്നാല്‍ 'സ്വര്‍ഗ്ഗ രാജ്യത്തിന്റെ' മഹത്വം നേരില്‍ കാണുവാന്‍ 'കമ്മ്യുണിസ്റ്റ് വത്തിക്കാനായ' സോവിയറ്റ് യുനിയനിലെത്തിയ പലരും 'സ്വര്‍ഗ്ഗ രാജ്യത്തിന്റെ' യഥാര്‍ത്ഥ ചിത്രം കണ്ടമ്പരന്നു. കമ്മ്യുണിസ്റ്റ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമപ്പുറം സോവിയറ്റ് യുനിയനിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഇവര്‍ നേരില്‍ കണ്ടു. കെടുകാര്യസ്ഥതയും, അഴിമതിയും,അവശ്യവസ്തുക്കള്‍ക്ക് വേണ്ടിയുള്ള കിലോമിറ്ററോളം നിളുന്ന വരികളുമോക്കെയായി ജനങ്ങള്‍ പ്രയാസമനുഭവിക്കുകയായിരുന്നു. ഫ്യുടല്‍ പ്രഭുക്കള്‍ രംഗമൊഴിഞ്ഞപ്പോള്‍ പകരമെത്തിയത് പാര്‍ട്ടി പ്രഭുക്കന്മാര്‍ കേരളത്തിലെ ഇടതുപക്ഷ സഹയാത്രികരായിരുന്ന പലരുടെയും മനസ്സ് മാറിയത് നേരില്‍ കണ്ട ഇത്തരം തിരിച്ചറിവുകളായിരുന്നു. പ്രമുഖ ചരിത്രകാരനായ എം.ജി.എസ്. നാരായണന്‍ ഇത്തരം അനുഭവങ്ങള്‍ പലപ്പോഴും പങ്കുവെച്ചിരുന്നു.

അതേസമയം ദശാബ്ദങ്ങളായി മാര്‍ക്കിസ്റ്റു പാര്‍ട്ടി ഭരിക്കുന്ന പശ്ചിമ ബംഗാളിനെ കുറിച്ചും ഇത്തരം ഉതിവിര്‍പ്പിച്ച കഥകള്‍ ഇടതുപക്ഷ മാധ്യമങ്ങളിലുടെ ആസുത്രിതമായി പ്രചരിപ്പിക്കുന്നു. ഭുപരിഷ്കരണം, തൊഴില്‍ ലഭ്യത, സുരക്ഷിതത്വം, പിന്നോക്ക ന്യുനപക്ഷങ്ങളുടെ ക്ഷേമം എന്നിങ്ങനെ എണ്ണിയാലോടുങ്ങാത്ത നേട്ടങ്ങളുടെ സ്ഥിരം പട്ടികയുമായി കേരളത്തിലെ പാര്‍ട്ടി പത്രം ബംഗാള്‍ ഭരണത്തെ സ്ഥാനത്തും,അസ്ഥാനത്തും പുകഴ്ത്തികൊന്ടിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായ വസ്തുതകളാണ് ബംഗാളില്‍ നിലനില്‍ക്കുന്നതെന്ന എതിര്‍ പ്രചാരണവും ഇതിനോടൊപ്പം ഉയര്‍ന്നു വന്നിരുന്നു. ഇതിന്റെ യാഥാര്‍ത്യമേന്തെന്ന ആകാംക്ഷയിലാണ് എന്‍.എം.സിദ്ദിഖ് അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കുന്നത്. എന്നാല്‍ ബംഗാളില്‍ കണ്ട കാഴ്ച അതിദയനിയമായിരുന്നു. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ സെല്‍ ഭരണത്തില്‍ കിഴില്‍ പുത്തന്‍ പ്രഭുക്കന്മാരായ പാര്‍ട്ടി സഖാക്കള്‍ , സഹികെട്ട് നിലനില്പ്പിന്നു വേണ്ടി ആയുധമെടുത്ത ആദിവാസികള്‍ , കന്നുകാലി തൊഴുത്തുകള്‍ പോലും സ്വയം ലജ്ജിക്കുന്ന അടിസ്ഥാന സൌകര്യങ്ങള്‍ യാതോന്നുമില്ലാത്ത ന്യുനപക്ഷ കേന്ദ്രങ്ങള്‍ . കുത്തക മുതലാളിമാര്‍ക്ക് വേണ്ടി ചുവന്ന പരവതാനി വിരിച്ച കൃഷിയിടങ്ങള്‍ .. ഇതായിരുന്നു എന്‍.എം.സിദ്ദിഖും സംഘവും ബംഗാളില്‍ കണ്ട നേര്‍കാഴ്ചകള്‍ . ജനസംഖ്യയില്‍ വെറും പതുശതമാനതോളം വരുന്ന ബ്രാഹ്മണരയിരുന്നു അധികാര കേന്ദ്രങ്ങളുടെ സിംഹഭാഗവും നിയന്ത്രിച്ചിരുന്നത്. മാത്രമല്ല സംഘപരിവാര്‍ സംഘടനകള്‍ക്ക് മറ്റൊരു അജണ്ട കണ്ടതെന്ട വിധം സംഘി അജണ്ടകള്‍ തന്നെയായിരുന്നു പാര്‍ട്ടി ചെലവില്‍ ബംഗാളില്‍ നടന്നു കൊണ്ടിരുന്നത്. നേരില്‍ കണ്ട യാഥാര്‍ത്ഥ്യം മുന്‍ നിറുത്തി "ബംഗാളില്‍ നിന്ന് വാര്‍ത്തകള്‍ ഒന്നുമില്ല' എന്ന ഒരു ശ്രദ്ധേയമായ ഗ്രന്ഥം അദ്ധേഹാം രചിക്കുകയുണ്ടായി. മാര്‍ക്കിസ്റ്റു പാര്‍ട്ടിയുടെ ഹിറ്റ്ലിസ്റ്റില്‍ സ്ഥാനം ഉറപ്പിച്ച ഒന്നാമത്തെ പ്രകോപനം ഇതായിരുന്നു.

പ്രവാചകനെ നിന്ദിച്ചതുമായി ബന്ധപ്പെട്ട്‌ മുവാറ്റുപുഴയിൽ പ്രോഫസർ ജോസഫിനെതിരെ നടന്ന അക്രമം നടക്കുന്നു. അധ്യാപകനെ കുഞ്ഞുങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന ചരിത്രമുള്ള കേരളത്തില്‍ ക്രിമിനല്‍ കുറ്റങ്ങളുടെ കുട്ടത്തില്‍ ചേര്‍ക്കാന്‍ മറ്റൊന്ന് കൂടെ. എന്നാല്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടി നേതൃത്വം നല്‍കുന്ന ആഭ്യന്തരവകുപ്പും, മാധ്യമങ്ങളും ഈ വിഷയത്തെ നോക്കികണ്ടത് ഭരണം കിട്ടിയ നാള്‍ മുതല്‍ മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സ്വികരിച്ച അതെ കണ്ണിലുടെ തന്നെയായിരുന്നു. കുമളിയില്‍ കച്ചവടം നടത്തുന്ന കാശ്മീരി സ്വദേശി അല്താഫിലും, മുഹസിനിലും ആഗോള ഇസ്ലാമിക തിവ്രവാദം ദര്‍ശിച്ച അതെ കാവി കണോടെ തന്നെ. പ്രാദേശികമായ ഈ സംഘര്‍ഷത്തെ മാര്‍ക്കിസ്റ്റു പാര്‍ട്ടിയും, മാധ്യമങ്ങളും ഒത്തുചേര്‍ന്നു കൊണ്ടു ആഗോള തിവ്രവാദ ബന്ധം ആരോപിക്കുകയും തുടര്‍ന്ന് കൊട്ടിഘോഷിച്ചു കൊണ്ടു വ്യാപകമായ പോലിസ് തേര്‍വാഴ്ചക്ക് തുടക്കമിടുകയും ചെയ്തു. പ്രാദേശിക സംഘര്‍ഷത്തിന്റെ പേരില്‍ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ആരോപണ വിധേയരായവരുടെ സംസ്ഥാനത്തെ മുഴുവന്‍ ഓഫിസുകളും , വ്യാപാര സ്ഥാപനങ്ങളും, സംസ്ഥാന ഓഫിസ് വരെ റെയ്ഡ് ചെയ്യുക. പ്രതികളെ തിരയാനെന്ന പേരില്‍ മുസ്ലിം ഭവനങ്ങളില്‍ അതിക്രമിച്ചു കയറുക. പ്രായമായവരെയും,ഗര്ഭിനികളടക്കമുള്ള സ്ത്രികളെയും പിഡിപ്പിക്കുക , റെയ്ടെന്ന പേരില്‍ ആയുധം സ്വയം കൊണ്ടുവെച്ചു മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ പുറത്തെടുത്തു ആഘോഷിക്കുക, നിയമവിരുദ്ധമായി ചെറുപ്പക്കാരെ ദിവസങ്ങളോളം കസ്റ്റടിയില്‍ വെക്കുക. ചോദ്യം ചെയ്യലിന്റെ പേരില്‍ ചെറുപ്പക്കാരെ ഷോക്കടിപ്പിച്ചും മറ്റു മുന്നാം മുറയിലുടെയും മ്രിഗിയമായി മര്‍ദ്ദിചാസ്വാദിക്കുക, കൈവെട്ടു കേസുമായി ബന്ധപ്പെട്ടു പോലിസ് നടത്തിയ നരനായാട്ടിന്റെ ചെരുചിത്രമാനിത്.


ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ സുപ്രിം കോടതി മുന്‍ ചിഫ് ജസ്റിസ് ജി.ബാലകൃഷ്ണന്‍ അധ്യക്ഷനായ ദേശിയ മനുഷ്യാവകാശ കമ്മിഷന് നിയമപരമായി പരാതി നല്‍കി എന്നതായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നാ നിലക്ക് എന്‍.എം.സിദ്ദിഖ് ചെയ്ത രണ്ടാമത്തെ തെറ്റ്. പരാതി കിട്ടിയ ദേശിയ മനുഷ്യാവകാശ കമ്മിഷന്‍ തുടര്‍ നടപടിക്രമത്തിന്റെ ഭാഗമായി കേരള സംസ്ഥാന ഡി.ജി.പിക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയക്കുന്നു. നോട്ടിസ് കിട്ടി മറുപടി അയക്കുന്നതിനു മുന്നേ പോലിസ് ചെയ്തത് പരാതി അയച്ചവനെ തേടി വരികയായിരുന്നു. 'സ്റ്റാലിന്റെ സ്വന്തം നാടായ' ഈ ഹരിത സുന്ദര കേരളത്തില്‍ പോലീസിനെതിരെ പരാതി നല്‍കുവാന്‍ മാത്രം ഇവന്‍ വളര്‍ന്നോ എന്നാ മനോഭാവത്തില്‍ അടച്ചിട്ടിരുന്ന NCHRO ഓഫിസ് തല്ലിപ്പൊളിച്ചു അകത്തു കയറി ഓഫിസ് ആവശ്യങ്ങള്‍ക്കായി സുക്ഷിച്ചുവേച്ച സകലമാന പുസ്തകങ്ങളും, സി.ഡികളും ലഘുലെഖകലുംമോക്കെ RDX കണ്ടെടുക്കുന്ന ത്രില്ലില്‍ പിടിച്ചെടുത് ശേഷം എന്‍.എം.സിദ്ദിഖിനെയും അറസ്റ്റു ചെയ്തു ആരവത്തോടെ മടങ്ങുന്നു.

ആസൂത്രിതമായ അതിശയോക്തി ഏറെയുണ്ടെങ്കിലും ക്രൈസ്തവ യൂറോപ്പിന്റെ കൊടുംക്രൂരതകൾക്കിരയായവരാണു ജൂതസമൂഹം. അതെ ജൂതർ തന്നെയാണു കാലചക്രം നൽകിയ അധികാരലബ്ദിയിൽ ഫൽസ്ഥീൻ ജനതക്കു മേൽ കൊടുക്രൂരത അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്‌. ഈ ജൂതപാരമ്പര്യമാണോ മാർക്കിസ്റ്റുപാർട്ടി പിന്തുടരുന്നത്? പാർട്ടി കെട്ടിപ്പടുക്കുവാൻ ഏറെ യാതനകൾ അനുഭവിച്ചവരാണുഇടതുപക്ഷം. നിരോധനത്തെയും, അധികാരവർഗ്ഗത്തിന്റെ അടിച്ചമർത്തലുകളെയും അതിജയിച്ചാണു കേരളത്തിൽ ഇടതുപക്ഷം ഇടം നേടിയത്‌. ഇതേ ഇടതുപക്ഷമാണു ഭരണത്തിലേറുമ്പോൾ പൗരാവകാശലംഘനത്തിന്ന് കുപ്രസിദ്ധി നേടുന്നതും.
സ്വന്തം പാർട്ടിക്കാർക്കല്ലാതെ മറ്റൊരു പാർട്ടിക്കാർക്കും കൊടികുത്താൻ പാടില്ല, മാർക്ക്സിസമല്ലാതെ മറ്റൊരു ഇസവും മിണ്ടാനെ പാടില്ല, പാർട്ടിക്ക്‌ ഭീഷണി ഉയർത്തുന്നവരെ ഉന്മൂലനം ചെയ്യുക, ഭരണ സ്വാധീനമുപയോഗപ്പെടുത്തി എതിർക്കക്ഷികളെ അടിച്ചമർത്തുക, കള്ളക്കേസിൽ കുടുക്കുക ഇവയൊക്കെ
മാർക്കിസ്റ്റ്‌ ഭരണത്തിന്റെ ബാക്കിപത്രങ്ങളാണു.

ജനാധിപ്ത്യ വ്യവസ്ഥിതിയിൽ മുന്നോട്ടുള്ള പ്രയാണത്തിന്നുഏകാധിപ്ത്യസ്വഭാവമുള്ള ഇത്തരം പ്രതികരണങ്ങളിൽ നിന്ന് മാറിനിൽക്കലാവും മാർക്കിസ്റ്റു പാർട്ടിക്ക്‌ നല്ലത്‌. പശ്ചിമ ബംഗാൾ ഒരേ സമയം ഒരടയാളവും, ശക്തമായ മുന്നറിയിപ്പുമാണു. ജനാധിപ്ത്യത്തിന്റെ പേരുപറഞ്ഞ്‌ ഏകാധിപത്യം അടിച്ചേൽപ്പിച്ചാൽ ജനങ്ങൾ എഞ്ചിൻ പ്രതികരിച്ചു തുടങ്ങുമെന്നതിന്റെ മുന്നറിയിപ്പ്‌.

കടപ്പാട് -പുലരി ബ്ലോഗ്‌